2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്ഷ്വറൻസ് പദ്ധതി
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കുമായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാൻ 24.4.2017ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും അതോടൊപ്പം പെൻഷൻകാർക്കും കൂടാതെ ഇവരെ ആശ്രയിച്ചു കഴിയുന്നവർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി 1.4.2018 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതി അറിയപ്പെടുന്നത് Kerala Government Employees And Pensioners Health Insurance Scheme (KGEPHIS). അതായത് കേരള സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതി.
പുതിയ പദ്ധതിയിൽ ഉൾപ്പെട്ടവർ
1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ / അനധ്യാപകർ (എയ്ഡഡ് സ്കൂൾ / കോളജ്)
3. സർവകലാശാലാ ജീവനക്കാർ
4. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ
5. സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
6. സഹകരണ സംഘം ജീവനക്കാർ
7. പഞ്ചായത്ത് മുനിസിപ്പൽ കോമണ് സർവീസ്
8. പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാർ
9. പെൻഷൻകാർ
10. ഫാമിലി പെൻഷൻകാർ
11. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
12. പാർട്ട്ടൈം പെൻഷൻകാർ
പദ്ധതിയുടെ സവിശേഷതകൾ
1. പരമാവധി മൂന്നു ലക്ഷം രൂപയുടെ പരിരക്ഷ
2. ഒൗട്ട് പേഷ്യന്റ് (ഒപി) ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും
3. ഒപി ചികിത്സയ്ക്ക് വർഷം പരമാവധി 30,000 രൂപ വരെ ലഭിക്കും.
4. സർക്കാരും ഇൻഷ്വറൻസ് കന്പനിയും അംഗീകരിച്ച ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ഒൗട്ട് പേഷ്യന്റ് ചികിത്സയും (ഒപി) മരുന്നും ലഭിക്കും.
5. ആശുപത്രികളിലെ കിടത്തിചികിത്സയ്ക്ക് പൂർണ പരിരക്ഷ
6. ശസ്ത്രക്രിയകൾക്കും ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
7. ചികിത്സയുടെ പേരിൽ 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമില്ല.
8. നേരത്തെ തുടങ്ങിയ രോഗങ്ങൾക്കും പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ ക്ലെയിം ലഭിക്കും.
9. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് വീട്ടിൽ ചികിത്സയുടെ പേരിലും പരിരക്ഷയുടെ പ്രയോജനം ലഭിക്കും.
10. ആശുപത്രിയിലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
11. പ്രസവത്തിന്റെ ചികിത്സയ്ക്കുള്ള ചെലവുകളും ഇതിൽനിന്നു ലഭ്യമാകും.
12. ഏറ്റെടുക്കുന്ന ഇൻഷ്വറൻസ് കന്പനി നൽകുന്ന മറ്റു പ്രയോജനങ്ങളും പദ്ധതിയിൽ അംഗമായിട്ടു ള്ളവർക്ക് ലഭിക്കും.
പ്രയോജനം ലഭിക്കുന്ന മറ്റു വിഭാഗക്കാർ
1. പദ്ധതിയിൽ അംഗമായിരിക്കുന്ന ജീവനക്കാർ
2. പദ്ധതിയിൽ അംഗമായിരിക്കുന്നവരുടെ ഭർത്താവ് / ഭാര്യ (അംഗത്തെ സാന്പത്തികമായി ആശ്രയിക്കുന്നവർ)
3. അംഗത്തിന്റെ മക്കൾ പ്രായപൂർത്തിയാകുന്നതുവരെ
4. ശാരീരികമോ മാനസീകമോ ആയ
വൈകല്യമുള്ള മക്കൾ. ഇവർക്ക് പ്രായപരിധി ബാധകമല്ല.
ശന്പളത്തിൽനിന്നു 300 രൂപ ഈടാക്കും, പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് ഇല്ലാതാകും
ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്ന ഓരോ ജീവനക്കാരനും പ്രതിമാസം 300രൂപ വീതം ശന്പളത്തിൽനിന്ന് അടയ്ക്കണം. പെൻഷൻകാർക്ക് ഇപ്പോൾ നൽകുന്ന മെഡിക്കൽ അലവൻസായ 300രൂപ നിർത്തലാക്കും. 300 രൂപയിൽ കുറവ് മെഡിക്കൽ അലവൻസ് ലഭിക്കുന്ന വിഭാഗക്കാർ ബാക്കി തുക പ്രീമിയമായി അടയ്ക്കേണ്ടിവരും.
ജീവനക്കാർ ശൂന്യവേതനാവധിയിലും ശന്പളം ലഭിക്കാത്ത അവസരത്തിലും പ്രീമിയം തുക നേരിട്ട് മുൻകൂട്ടി അടയ്ക്കണം. ഒരു വർഷത്തിന്റെ ഇടയ്ക്കുവച്ചാണ് ഈ പദ്ധതിയിൽ അംഗമാകുന്നതെങ്കിൽ തനതു വർഷത്തെ മുഴവൻ തുകയും അടയ്ക്കണം.
പങ്കാളിത്തപെൻഷൻ പദ്ധതി: ആശ്വാസ ധനസഹായം 30%
പങ്കാളിത്ത പെൻഷൻ പദ്ധതി (ദേശീയ പെൻഷൻ പദ്ധതി എൻപിഎസ്) യിൽ അംഗമായിരിക്കെ സർവീസിലിരുന്നു മരണമടയുന്ന ജീവനക്കാരന്റെ അവസാനം വാങ്ങിയ അടിസ്ഥാന ശന്പളത്തിന്റെ 30 % ത്തിന് തുല്യമായ തുക ആശ്വാസ ധനസഹായമായി (ഫാമിലി പെൻഷൻ) സർക്കാർ അനുവദിച്ചു നേരത്തെ ഉത്തരവിറക്കിയിരുന്നു. ആശ്വാസ ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ രേഖകളും അതിന്റെ നടപടിക്രമങ്ങളും ഇപ്പോൾ സർക്കാരിന്റെ ധനകാര്യ വെബ്സൈറ്റിൽ ലഭ്യമാണ്.
ഗവ.ഉ(പി)141/2017, ധന.തീയതി 8112017.
No comments:
Post a Comment