photo india_gov_1.png  photo Aardram_0_0_2.png
PAY REVISION ORDERS Click here to view

Wednesday, January 10, 2018

No Constructions within 3 m from highways and declared roads of municipality

No Constructions within 3 m from highways and declared roads of municipality

മൂന്നുമീറ്റർ മുന്നിൽ കാണണം
കെട്ടിടനിർമ്മാണപ്രവർത്തനങ്ങളുടെ അതിർവരമ്പുകൾ സൂചിപ്പിക്കുന്നതാണ് കേരള മുൻസിപ്പാലിറ്റി കെട്ടിടനിർമ്മാണ ചട്ടങ്ങൾ. ദേശീയ ഹൈവേകളോടും സംസ്ഥാന ഹൈവേകളും അല്ലെങ്കിൽ മുനിസിപ്പാലിറ്റി വിജ്ഞാപനം ചെയ്തിട്ടുള്ള മറ്റു റോഡുകളോടു ചേർന്നുള്ള പ്ലോട്ട് അതിരിന്റെ മൂന്നു മീറ്ററിനുള്ളിൽ ഒരാളും ചുറ്റുമതിൽ ഒഴികയുള്ള യാതൊരു കെട്ടിടവും നിർമിക്കാൻ പാടുള്ളതല്ല. (ചട്ടം 26).
എന്നാൽ 3 മീറ്ററിനുള്ളിൽ തെരുവിൽ നിന്നും ഘട്ടത്തിലേക്കുള്ള പ്രവേശനമാർഗ്ഗം ആയി തുറന്ന റാമ്പുകളൊ പടിക്കെട്ടുകളോ അനുവദിക്കാം. 75 സെന്റീമീറ്റർ കവിയാത്ത കോർണിസ് മേൽക്കൂരയോ കാലാവസ്ഥ മറയോ 3 മീറ്ററിനുള്ളിൽ ആണെങ്കിലും അനുവദിക്കാവുന്നതാണ്.
ഇതിനുവിരുദ്ധമായ നിർമാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യാൻ സെക്രട്ടറിക്ക് അധികാരമുണ്ട്.

Monday, January 1, 2018

LDC PROVISIONAL GRADATION LIST PUBLISHED ON 23/12/17

ആനുകൂല്യങ്ങൾ ഏതെല്ലാം?


ആനുകൂല്യങ്ങൾ ഏതെല്ലാം?

സർവീസിൽനിന്നും വിരമിക്കുന്പോൾ സർക്കാർ ജീവനക്കാരന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ? പെൻഷൻ, ഡിസിആർജി, ഇഎൽ സറണ്ടർ, ജിഐഎസ്, എസ്എൽഐ എന്നീ ആനുകൂല്യങ്ങൾക്ക് ബാധകമായ നിബന്ധനകൾ എന്തൊക്കെയെന്നും ആയത് കണക്കാക്കുന്ന വിധവും വിശദമാക്കാമോ? സർക്കാർ ജീവനക്കാർക്ക് പുതിയ മെഡി ക്ലെയിം പദ്ധതി നിലവിൽ വന്നിട്ടുണ്ടോ? അതുപോലെ ജിപിഎഐഎസ് സ്കീം പ്രകാരം അപകടം പറ്റിയാൽ നഷ്ടപരിഹാരം ലഭിക്കുമോ? അതോ മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളോ? ഒറ്റത്തവണ പ്രീമിയം അടയ്ക്കുന്ന എൽഐസി പോളിസി ജീവനക്കാർക്ക് അനുയോജ്യമാണോ? ജിപിഎഫ് ലോണ്‍ അനുവദിക്കുന്നതിനുള്ള അധികാരപരിധി ഓരോ ഓഫീസർമാരുടെയും എത്രയാണ്?

സർക്കാർ ജീവനക്കാരൻ സർവീസിൽനിന്ന് വിരമി ക്കുന്പോൾ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ പെൻഷൻ, ഗ്രാറ്റിവിറ്റി(ഡിസിആർജി) ടെർമിനൽ സറണ്ടർ എന്നിവയാണ്. കൂടാതെ നിർബന്ധിത നിക്ഷേപം എന്ന നിലയിൽ ശന്പളത്തിൽനിന്ന് പിടിക്കുന്ന എസ്എൽഐ, ജിഐഎസ് എന്നിവയാണ്. പെൻഷൻ, ഡിസിആർജി എന്നിവ ആകെയുള്ള സർവീസിനെ അടിസ്ഥാനമാക്കിയും അവസാനം വാങ്ങിയ ശന്പളത്തിന്‍റെ അടിസ്ഥാനത്തിലുമാണ് കണക്കാക്കുന്നത്. ടെർമിനൽ സറണ്ടർ അവസാനം ക്രഡിറ്റിലുള്ള ഏണ്‍ഡ് ലീവിനെ അടിസ്ഥാനമാക്കിയും (മാക്സിമം 300 ഏണ്‍ഡ് ലീവ് ).

ജിപിഎഫ് ലോണ്‍ അനുവദിക്കുന്നതിനുള്ള അധികാരപരിധി

ഏറ്റവും താഴത്തെ ഗസറ്റഡ് ഓഫീസർ /
ഡ്രോയിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർ 75,000 രൂപ
സബ് ഡിവിഷണൽ ഓഫീസർ 1,50,000 രൂപ
ജില്ലാ ഓഫീസർ 2,25,000 രൂപ
റീജണൽ ഓഫീസർ 3,00,000 രൂപ
വകുപ്പ് തലവൻ പരിധി ഇല്ല

ജിപിഎഐഎസ് സ്കീം പ്രകാരം മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ജിപി എസ് ലോണ്‍ എൻആർഎ ആക്കുന്പോൾ ഒരേ ആവശ്യത്തിനുവേണ്ടി ആണെങ്കിൽ അനുവദിക്കില്ല.
 

അപകട ഇൻഷ്വറൻസ് പദ്ധതി: പ്രീമിയം ഡിസംബർ 31നുള്ളിൽ അടയ്ക്കണം



അപകട ഇൻഷ്വറൻസ് പദ്ധതി: പ്രീമിയം ഡിസംബർ 31നുള്ളിൽ അടയ്ക്കണം

ഗ്രൂപ്പ് പഴ്സണൽ അപകട ഇൻഷ്വറൻസ് പദ്ധതി (ജിപിഎഐഎസ്) കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന 2011 വർഷം മുതൽ നടപ്പിലാക്കിയതാണ്.

സംസ്ഥാനത്തിലെ പാർട്ട്ടൈം കണ്ടിജന്‍റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ / കോളജ് സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുനിസിപ്പൽ കോമണ്‍ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുനിസിപ്പൽ കോമണ്‍ സർവീസിലെ കണ്ടിജന്‍റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ / സഹകരണ സ്ഥാപനങ്ങൾ / സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലെ ചട്ടങ്ങളുടെ/ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പദ്ധതിയിൽ ചേരാൻ യോഗ്യരായ കെഎസ്ഇബി ജീവനക്കാർ, കെഎസ് ആർടിസി ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക സർവീസ് ടാക്സ് ഉൾപ്പെടെ യഥാക്രമം 850രൂപ, 550രൂപ എന്ന ക്രമത്തിലും കേരള സർവീസ് ചട്ടത്തിന്‍റെ പരിധിയിൽ വരുന്നവരും എസ്എൽഐ/ജിഐഎസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റു ജീവനക്കാരുടെ വാർഷിക പ്രീമിയം തുക സർവീസ് ടാക്സ് ഉൾപ്പെടെ 400രൂപ എന്ന ക്രമത്തിലും അടയ്ക്കണം. ഗവ.ഉ.(പി)നം. 133/2017 ധന. 21/10/2017.
വാഗ്ദത്ത തുക 10 ലക്ഷം രൂപയായി തുടരുന്നതാണ്.

അപകട തീയതി മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ ഇൻഷ്വറൻസ് ഡയറക്ടർക്കു മുന്പാകെ റിപ്പോർട്ട് ചെയ്യുന്ന ക്ലെയിമുകൾ ഇൻഷ്വറൻസ് ഡയറക്ടർക്കു തന്നെ തീർപ്പാക്കാവുന്നതാണ്.

ജീവനക്കാരുടെ പ്രീമിയം തുക അതാതു ജീവനക്കാരുടെ ശന്പളത്തിൽനിന്നു കിഴിവ് നടത്തിയിട്ടും കാലാവധിക്കുള്ളിൽ ട്രഷറിയിൽ ഒടുക്കാത്ത പക്ഷം ഏതെങ്കിലും തരത്തിലുള്ള ക്ലെയിം ഉണ്ടായാൽ ആയതു ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കുന്നതാണ്.

2018 വർഷത്തേക്കുള്ള പ്രീമിയം 2017 നവംബർ മാസത്തെ ശന്പളത്തിൽനിന്ന് കിഴിവു ചെയ്ത് ഡിസംബർ 31നുള്ളിൽ ‘865810288 suspen േse accountGPAI Fund’എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.

ശൂന്യവേതനാവധിയിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, അന്യത്ര സേവനത്തിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശന്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശന്പളം ലഭിക്കാത്തവർ എന്നിവർ ഡിസംബർ 31നകം പ്രീമിയം നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
ഈ വിഭാഗക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ്. ഈ വിഭാഗക്കാരുടെ ഇൻഷ്വറൻസ് പ്രീമിയം യഥാസമയം ട്രഷറിയിൽ ഒടുക്കിയില്ലെങ്കിൽ ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതല്ല.

ഇൻഷ്വറൻസ് പരിരക്ഷ ആഗ്രഹിക്കുന്ന ജീവനക്കാർ അവരുടെ ഇൻഷ്വറൻസ് പ്രീമിയം യഥാസമയം ഒടുക്കിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
 

2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി





2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാർക്കുമായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാൻ 24.4.2017ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ അഞ്ചു ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കും അതോടൊപ്പം പെൻഷൻകാർക്കും കൂടാതെ ഇവരെ ആശ്രയിച്ചു കഴിയുന്നവർക്കും പുതിയ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പുതിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി 1.4.2018 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതി അറിയപ്പെടുന്നത് Kerala Government Employees And Pensioners Health Insurance Scheme (KGEPHIS). അതായത് കേരള സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതി.

പുതിയ പദ്ധതിയിൽ ഉൾപ്പെട്ടവർ 

1. സർക്കാർ ജീവനക്കാർ
2. അധ്യാപകർ / അനധ്യാപകർ (എയ്ഡഡ് സ്കൂൾ / കോളജ്)
3. സർവകലാശാലാ ജീവനക്കാർ
4. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ
5. സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ
6. സഹകരണ സംഘം ജീവനക്കാർ
7. പഞ്ചായത്ത് മുനിസിപ്പൽ കോമണ്‍ സർവീസ്
8. പാർട്ട്ടൈം കണ്ടിൻജന്‍റ് ജീവനക്കാർ
9. പെൻഷൻകാർ
10. ഫാമിലി പെൻഷൻകാർ
11. എക്സ് ഗ്രേഷ്യാ പെൻഷൻകാർ
12. പാർട്ട്ടൈം പെൻഷൻകാർ

പദ്ധതിയുടെ സവിശേഷതകൾ 

1. പരമാവധി മൂന്നു ലക്ഷം രൂപയുടെ പരിരക്ഷ
2. ഒൗട്ട് പേഷ്യന്‍റ് (ഒപി) ചികിത്സയ്ക്ക് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും
3. ഒപി ചികിത്സയ്ക്ക് വർഷം പരമാവധി 30,000 രൂപ വരെ ലഭിക്കും.
4. സർക്കാരും ഇൻഷ്വറൻസ് കന്പനിയും അംഗീകരിച്ച ആശുപത്രികളിൽ പണമടയ്ക്കാതെ തന്നെ ഒൗട്ട് പേഷ്യന്‍റ് ചികിത്സയും (ഒപി) മരുന്നും ലഭിക്കും.
5. ആശുപത്രികളിലെ കിടത്തിചികിത്സയ്ക്ക് പൂർണ പരിരക്ഷ
6. ശസ്ത്രക്രിയകൾക്കും ഇൻഷ്വറൻസ് കവറേജ് ലഭിക്കും.
7. ചികിത്സയുടെ പേരിൽ 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമില്ല.
8. നേരത്തെ തുടങ്ങിയ രോഗങ്ങൾക്കും പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ ക്ലെയിം ലഭിക്കും.
9. ആശുപത്രിയിൽ കിടത്തി ചികിത്സിക്കാൻ സാധിക്കാത്തവർക്ക് വീട്ടിൽ ചികിത്സയുടെ പേരിലും പരിരക്ഷയുടെ പ്രയോജനം ലഭിക്കും.
10. ആശുപത്രിയിലെ മരുന്നുകൾക്കും ടെസ്റ്റുകൾക്കും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
11. പ്രസവത്തിന്‍റെ ചികിത്സയ്ക്കുള്ള ചെലവുകളും ഇതിൽനിന്നു ലഭ്യമാകും.
12. ഏറ്റെടുക്കുന്ന ഇൻഷ്വറൻസ് കന്പനി നൽകുന്ന മറ്റു പ്രയോജനങ്ങളും പദ്ധതിയിൽ അംഗമായിട്ടു ള്ളവർക്ക് ലഭിക്കും.

പ്രയോജനം ലഭിക്കുന്ന മറ്റു വിഭാഗക്കാർ 

1. പദ്ധതിയിൽ അംഗമായിരിക്കുന്ന ജീവനക്കാർ
2. പദ്ധതിയിൽ അംഗമായിരിക്കുന്നവരുടെ ഭർത്താവ് / ഭാര്യ (അംഗത്തെ സാന്പത്തികമായി ആശ്രയിക്കുന്നവർ)
3. അംഗത്തിന്‍റെ മക്കൾ പ്രായപൂർത്തിയാകുന്നതുവരെ
4. ശാരീരികമോ മാനസീകമോ ആയ
വൈകല്യമുള്ള മക്കൾ. ഇവർക്ക് പ്രായപരിധി ബാധകമല്ല.

ശന്പളത്തിൽനിന്നു 300 രൂപ ഈടാക്കും, പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് ഇല്ലാതാകും 

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായിരിക്കുന്ന ഓരോ ജീവനക്കാരനും പ്രതിമാസം 300രൂപ വീതം ശന്പളത്തിൽനിന്ന് അടയ്ക്കണം. പെൻഷൻകാർക്ക് ഇപ്പോൾ നൽകുന്ന മെഡിക്കൽ അലവൻസായ 300രൂപ നിർത്തലാക്കും. 300 രൂപയിൽ കുറവ് മെഡിക്കൽ അലവൻസ് ലഭിക്കുന്ന വിഭാഗക്കാർ ബാക്കി തുക പ്രീമിയമായി അടയ്ക്കേണ്ടിവരും.
ജീവനക്കാർ ശൂന്യവേതനാവധിയിലും ശന്പളം ലഭിക്കാത്ത അവസരത്തിലും പ്രീമിയം തുക നേരിട്ട് മുൻകൂട്ടി അടയ്ക്കണം. ഒരു വർഷത്തിന്‍റെ ഇടയ്ക്കുവച്ചാണ് ഈ പദ്ധതിയിൽ അംഗമാകുന്നതെങ്കിൽ തനതു വർഷത്തെ മുഴവൻ തുകയും അടയ്ക്കണം.

പങ്കാളിത്തപെൻഷൻ പദ്ധതി: ആശ്വാസ ധനസഹായം 30% 

പങ്കാളിത്ത പെൻഷൻ പദ്ധതി (ദേശീയ പെൻഷൻ പദ്ധതി എൻപിഎസ്) യിൽ അംഗമായിരിക്കെ സർവീസിലിരുന്നു മരണമടയുന്ന ജീവനക്കാരന്‍റെ അവസാനം വാങ്ങിയ അടിസ്ഥാന ശന്പളത്തിന്‍റെ 30 % ത്തിന് തുല്യമായ തുക ആശ്വാസ ധനസഹായമായി (ഫാമിലി പെൻഷൻ) സർക്കാർ അനുവദിച്ചു നേരത്തെ ഉത്തരവിറക്കിയിരുന്നു. ആശ്വാസ ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ രേഖകളും അതിന്‍റെ നടപടിക്രമങ്ങളും ഇപ്പോൾ സർക്കാരിന്‍റെ ധനകാര്യ വെബ്സൈറ്റിൽ ലഭ്യമാണ്.
ഗവ.ഉ(പി)141/2017, ധന.തീയതി 8112017.
 

പെന്‍ഷന്‍ ബുക്ക്‌ - പൂരിപ്പിക്കുന്നത് സംബന്ധിച്ച്